Saturday 20 April 2019

ആലത്തൂര്‍ സംവരണ സീറ്റാണ്: അവിടെ മത്സരിക്കുന്ന രമ്യ അത് ചിന്തിക്കേണ്ടിയിരിക്കുന്നു



എ. വിജയരാഘവനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ് അറിയിച്ചിതിനു പിന്നാലെ മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആലത്തൂരിലെ യൂഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്.  'മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്റെ നിലയിലേക്ക് ഡിജിപി തരംതാഴ്ന്നു' എന്ന് രമ്യ പറയുന്നു. ഇതിലൂടെ രമ്യ അര്‍ത്ഥമാക്കുന്നത് എന്താണ്? രാഷ്ട്രീയ ജാഗ്രതയില്ലാത്ത രമ്യയുടെ ഇത്തരം പ്രസ്ഥാവനകള്‍ അവരെ തന്നെ തിരിഞ്ഞുകൊത്തും എന്ന് തീര്‍ച്ച. തൂപ്പുകാരന്റെ ജോലി മോശമാണ് എന്ന അര്‍ത്ഥം ഉല്പാദിപ്പിക്കുന്നത് തന്നെയാണ് രമ്യയുടെ പുതിയ പ്രസ്ഥാവന.

ഒരു ജോലിയെ തരം താഴത്തുമ്പോള്‍ ആ ജോലി ചെയ്യുന്ന ജനതയെ മൊത്തമായി അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്. രമ്യയ്ക്ക് ഡിജിപിയെയും, മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിക്കാം. എന്നാലത് ഒരു ജനവിഭാഗത്തെ അധിക്ഷേപിച്ചുകൊണ്ടാകരുത്.
ഏത് തൊഴിലിനും മാന്യതയുണ്ടെന്ന് പറഞ്ഞ വ്യക്തിയാണ് ഗാന്ധിജി. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ യുവ നേതാവ് ഒരു വിഭാഗത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തുമ്പോള്‍ അതിനെ എതിര്‍ക്കാനുള്ള രാഷ്ട്രീയ ജാഗ്രതയാണ് നമുക്ക് വിദ്യാഭ്യാസം നല്‍കിയിട്ടുള്ളത്.


പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിജയരാഘവന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം രമ്യയ്‌ക്കെതിരെയും ഈ അവസരത്തില്‍ ഉയരേണ്ടതുണ്ട്. ഓരോ വാക്കിലും പൊളിറ്റിക്കല്‍ കറക്റ്റനസ്സ് അളക്കുന്ന കാലത്ത് അതില്ലാത്ത ഒരു വ്യക്തിയെ ജനപ്രതിനിധിയായി ജയിപ്പിച്ചുവിടേണ്ട ആവശ്യമെന്താണ്? ആലത്തൂര്‍ സംവരണ സീറ്റാണ്. കുറഞ്ഞപക്ഷം അവിടെ മത്സരിക്കുന്ന സ്ഥാനാര്‍ഥിയെങ്കിലും അത് ചിന്തിക്കേണ്ടിയിരിക്കുന്നു.

No comments:

Post a Comment